India

സെല്‍ഫി എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം: ബെംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു

ആളൊഴിഞ്ഞ റോഡില്‍ സെല്‍ഫി എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മലയാളി കുത്തേറ്റ് മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ആളൊഴിഞ്ഞ റോഡില്‍ സെല്‍ഫി എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മലയാളി കുത്തേറ്റ് മരിച്ചു. എറണാംകുളം സ്വദേശി ഗൗതം കൃഷ്ണയാണ് (25) അക്രമികളുടെ കുത്തേറ്റ് മരിച്ചത്. മൈസൂര്‍ ബാങ്ക് സര്‍ക്കിളിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ഗൗതം ബെംഗുളൂരുവിലെത്തിയിട്ട് വെറും നാല് ദിവസമേ ആയിരുന്നുള്ളു. മജസ്റ്റികിന് സമീപമുള്ള ആളൊഴിഞ്ഞ ഒരു റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്നു ഗൗതം. ഈ സമയത്ത് യുവാവ് സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. റോഡിന് നടുവില്‍ നിന്ന് സെല്‍ഫി എടുക്കുന്ന ഇവരെ ബൈക്കില്‍ വന്ന രണ്ട് ആളുകള്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

റോഡിന് നടുവില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് എന്തിനാണെന്ന് ബൈക്കിലെത്തിയവര്‍ ഗൗതമിനോട് ചോദിച്ചു. ഗൗതം ഇതിന് മലയാളത്തില്‍ ഉത്തരം നല്‍കിയത് അക്രമികളെ ചൊടിപ്പിച്ചു. കന്നഡ അറിയില്ലേ എന്ന ചോദ്യത്തിനും ഗൗതം മലയാളത്തില്‍ ഉത്തരം നല്‍കിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ ബൈക്കുകാരില്‍ ഒരാള്‍ ഗൗതമിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

ഉടന്‍ തന്നെ ഗൗതമിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ യുവാവ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT