India

സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്‌ക്കേണ്ട ആവശ്യമില്ല, തലയുയര്‍ത്തി നടക്കൂ ; നല്‍കേണ്ടത് ഉന്നത വിദ്യാഭ്യാസമെന്ന് ഖാപ് പഞ്ചായത്ത് 

സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്ക്കുന്നത് വിലക്കി ഹരിയാന ഖാപ് പഞ്ചായത്ത് നേതാവ്.   മുഖം മറച്ച് 'ബഹുമാനം' പ്രകടിപ്പിക്കുന്നത് അനാചാരമാണെന്നും ആ കാലം കഴിഞ്ഞു പോയെന്നുമാണ് ഖാപ് യോഗത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്ക്കുന്നത് വിലക്കി ഹരിയാന ഖാപ് പഞ്ചായത്ത് നേതാവ്. പെണ്‍കുട്ടികള്‍ക്ക് ഉപരി പഠനത്തിനുള്ള സൗകര്യങ്ങളാണ് കുടുംബങ്ങള്‍ നല്‍കേണ്ടതെന്നും ഖാപ് യോഗത്തിന് ശേഷം ബല്‍ജീത് സിങ് മാലിക് പറഞ്ഞു. തന്റെ കീഴില്‍ വരുന്ന 1440 ഓളം ഗ്രാമങ്ങളിലേക്കും ഈ ഉത്തരവ് കൈമാറുമെന്നും തല ഉയര്‍ത്തി നടക്കുന്ന സ്ത്രീകളാണ് നാടിന്റെ അഭിമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ മുഖം മറച്ച് 'ബഹുമാനം' പ്രകടിപ്പിക്കുന്നത് അനാചാരമാണെന്നും ആ കാലം കഴിഞ്ഞു പോയെന്നുമാണ് ഖാപ് യോഗത്തിന് ശേഷം ബല്‍ജീത് സിങ് പറയുന്നത്. തന്റെ ഭാര്യയോടും മരുമകളോടും മുഖപ്പട്ട ധരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അവര്‍ അവരുടെ ഇഷ്ടങ്ങളനുസരിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖം മറയ്ക്കാതെ തന്നെ സ്ത്രീകളെ മനസിലാക്കാനാണ് പുരുഷന്‍മാര്‍ ആദ്യം പഠിക്കേണ്ടത്. വിജാതീയ വിവാഹങ്ങളെ ഇനി മുതല്‍ എതിര്‍ക്കില്ല. ദുരഭിമാനക്കൊലപാതകങ്ങള്‍ ഇല്ലാതാക്കും. ഒരാളുടെ ജീവനെടുക്കുന്നതില്‍ ഒരു മേന്‍മയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് പുരുഷന്‍മാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിവാഹം ചെയ്യേണ്ടി  വരുന്നുണ്ട്. ഖാപ് പഞ്ചായത്ത് സമത്വമാണ് മുന്നോട്ട് വയ്ക്കുന്നത്, സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT