India

സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം; ആവശ്യവുമായി നൂറ് പെണ്‍കുട്ടികള്‍ കലക്ടറുടെ മുന്നില്‍

സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ നൂറ് പെണ്‍കുട്ടികള്‍ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായി തോക്ക് ഉപയോഗിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നൂറ് പെണ്‍കുട്ടികള്‍ രംഗത്ത്.  ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ഇത്തരമൊരു ആവശ്യവുമായി പെണ്‍കുട്ടികള്‍ എത്തിയത്. പതിനാലുകാരിയായ മിത്തല്‍ കേശുഭായ് പാര്‍മറുടെ നേതൃത്വത്തില്‍ അനുമതിക്കായുള്ള അപേക്ഷ ജില്ല കലക്ടര്‍ക്ക് നല്‍കി.

രാജ്യത്ത് ഒരു ദിവസം കൊണ്ട് നോട്ടുനിരോധനവും ലോക്ക്ഡൗണും പ്രഖ്യാപിക്കാം. എന്നാല്‍ എന്തുകൊണ്ടാണ്  ക്രിമിനലുകളെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരാത്തതെന്ന് ഇവര്‍ ചോദിക്കുന്നു. പ്രധാനമന്ത്രിയോടും ഗവര്‍ണറോടും തങ്ങള്‍ ചോദിക്കാന്‍ ഇഷ്ടപ്പെടുന്നു നിങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് നോട്ട് നിരോധനം ഏര്‍പ്പെടുത്താം, ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാം. എന്നാല്‍ എന്തുകൊണ്ട് കുറ്റവാളികളെ അതേദിവസം തന്നെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരാത്തതെന്ന് ഇവര്‍ ചോദിക്കുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പകല്‍വെളിച്ചത്തിലാണ് സംഭവിക്കുന്നത്. അവനവന്‍ തന്നെ അവനവനെ സംരക്ഷിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും 14കാരി മിത്തല്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വയം രക്ഷയ്ക്ക് ആയുധമേന്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ അവരെ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും ഇവര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT