India

സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാട് മണ്ടത്തരമെന്ന് സോനം കപൂര്‍; രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സുന്ദരികള്‍

യുവ നായികമാരായ സോനം കപൂറും ആലിയ ഭട്ടുമാണ് ആത്മീയ ഗുരുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് താരസുന്ദരികള്‍ രംഗത്ത്. യുവ നായികമാരായ സോനം കപൂറും ആലിയ ഭട്ടുമാണ് ആത്മീയ ഗുരുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്വവര്‍ഗാനുരാഗം ഒരു ലൈംഗീക പ്രവണതയാണെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാടാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല, ജന്മന ഉണ്ടാകുന്നതാണ്. ഇത് തികച്ചും സ്വാഭാവികം മാത്രമാണ്. അതിനാല്‍ മറ്റുള്ളവരോട് ഇത് മാറുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ട്വിറ്ററിലൂടെ സോനം കപൂര്‍ പറഞ്ഞു. തെറ്റായ മനുഷ്യ ദൈവമാണെന്ന് രവിശങ്കറെന്നും ഹിന്ദുത്വത്തേക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പഠിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദോള്‍ സെന്‍ ഗുപ്തയേയും ദേവ്ദത്ത് മിത്തിനേയും പിന്തുടരുന്നത് നല്ലതായിരിക്കുമെന്നും സോനം പറയുന്നു. സോനം കപൂറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ശ്രീ ശ്രീ രവിശങ്കറിനോടുള്ള വിയോജിപ്പ് ആലിയ ഭട്ട് വ്യക്തമാക്കിയത്. 

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. സ്വവര്‍ഗാനുരാഗം ലൈംഗീക പ്രവണതയാണെന്നും സാവധാനം ഇത് മാറുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രവിശങ്കറിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT