India

സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപകരുടെ വിവരം അടുത്തവര്‍ഷം മാര്‍ച്ചില്‍ ലഭിക്കും: പിയൂഷ് ഗോയല്‍

കള്ളപണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പിയൂഷ് ഗോയല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പൂര്‍ണവിവരം അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് ധനമന്ത്രി പിയൂഷ് ഗോയല്‍. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ അന്‍പത് ശതമാനം വര്‍ധനവുണ്ടായെന്ന് കണക്കുകള്‍ വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം

കള്ളപണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സര്‍്ക്കാര്‍ സ്വീകരിക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം 2019ന്  മുമ്പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു

നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ് കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ കൈമാറുന്നുണ്ട്. അതേ സമയം, വിവരങ്ങള്‍ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT