റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും/ ഫയല്‍ ചിത്രം 
Kerala

തിരിച്ചുപിടിച്ചത് 100 ഏക്കറോളം; വാഗമണിലും മൂന്നാറിലും റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍

മൂന്നാറിലും വാഗമണിലുമായി റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറിലും വാഗമണിലുമായി റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍. ആകെ നൂറു ഏക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാലാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ എല്‍ആര്‍ തഹസില്‍ദാര്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വ്വേ സംഘമാണ് നടപടി സ്വീകരിച്ചത്.


മൂന്നാര്‍ പോതമേട്ടില്‍ ടോള്‍ ട്രീ റിസോര്‍ട്ട് വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലമാണ് റവന്യൂ വകുപ്പ് എറ്റെടുത്തത്. സര്‍വേ നമ്പര്‍ 231, 241,243 എന്നിവയില്‍ ഉള്‍പ്പെട്ട പതിനേഴരയേക്കര്‍ ഭൂമി പിടിച്ചെടുത്തു. 

വാഗമണ്‍ ഉളുപ്പുണിയില്‍ എറണാകുളം സ്വദേശി സിറില്‍ പി ജേക്കബ് കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കൈവശം വച്ചിരുന്ന 79 ഏക്കര്‍ സ്ഥലവും പിടിച്ചെടുത്തു. സര്‍വേ നമ്പര്‍ 818, 819, 879 എന്നിവയില്‍ ഉള്‍പ്പെട്ട ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT