Kerala

150 ഗ്രാമിന് വില 300 രൂപ; ബ്രാന്‍ഡഡ് ഐസ്‌ക്രീമില്‍ അളവു തട്ടിപ്പ്; പാര്‍ലറുകള്‍ക്കു പിഴ

150 ഗ്രാമിന് വില 300 രൂപ; ബ്രാന്‍ഡഡ് ഐസ്‌ക്രീമില്‍ അളവു തട്ടിപ്പ്; പാര്‍ലറുകള്‍ക്കു പിഴ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐസ്‌ക്രീം പാര്‍ലറുകളില്‍ വന്‍ തുകയ്ക്കു വില്‍ക്കുന്ന ബ്രാന്‍ഡ് ഐസ്‌ക്രീമുകളില്‍ അളവില്‍ തട്ടിപ്പു നടത്തുന്നതായി ലീഗല്‍ മെട്രോളജി വിഭാഗം കണ്ടെത്തി. 150 ഗ്രാം ഐസ്‌ക്രീമിന് 300 രൂപ വരെ ഈടാക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ വന്‍ തട്ടിപ്പു നടത്തുന്നതായാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ അളവില്‍ തട്ടിപ്പു നടത്തിയ സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ മെട്രോളജി വിഭാഗം പിഴയിട്ടു.

മീഡിയം, ലാര്‍ജ്, ജംബോ എന്നിങ്ങനെ പേരിട്ട് പല അളവില്‍ ഐസ്‌ക്രീം വിറ്റ് ഉപഭോക്താക്കളെ കൊള്ള ചെയ്യുന്ന രണ്ട് സ്ഥാനപങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവയ്ക്ക് 24,000 രൂപ പിഴയുമിട്ടു.

നിയമപ്രകാരമുള്ള തൂക്കമോ അളവോ പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. സിംഗിള്‍ സ്‌കൂപ്പ്, ഡബിള്‍ സ്‌കൂപ്പ് എന്നീ വിശേഷങ്ങളോടെയുള്ള പായ്ക്കറ്റുകളിലും നല്‍കുന്ന വിലയ്ക്കുള്ള ഐസ്‌ക്രീം ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇടപ്പള്ളിയിലെയും വളഞ്ഞമ്പലത്തേലയും പാര്‍ലറുകളിലാണ് പരിശോധന നടത്തിയത്.

വന്‍കിട മാളുകളിലെ ഐസ്‌ക്രീം വില്‍പ്പനകളിലും തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ റാം മോഹന്‍ പറഞ്ഞു. ഐ ലൈക്ക് ഇറ്റ്, ഐ ലവ് ഇറ്റ്എ, റഗുലര്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് ഐസ്‌ക്രീം വില്‍പ്പന നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റ് പാര്‍ലറുകളിലും പരിശോധന നടത്തുമെന്നും ലീഗല്‍ മെട്രോളജി വിഭാഗം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT