Kerala

18.1 കിലോ തൂക്കമുളള കൊമ്പ് അടര്‍ന്നു വീണു, പകരം ഫൈബര്‍ കൊമ്പ്; ഇനിയും 'പ്രസാദ്' തലയെടുപ്പോടെ നില്‍ക്കും

തലയെടുപ്പുളള ആനകളുടെ കൂട്ടത്തില്‍ മുന്‍നിരയിലുളള തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ പ്രസാദ് ഇനിയും തലയെടുപ്പോടെ നില്‍ക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലയെടുപ്പുളള ആനകളുടെ കൂട്ടത്തില്‍ മുന്‍നിരയിലുളള തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ പ്രസാദ് ഇനിയും തലയെടുപ്പോടെ നില്‍ക്കും.പിഴുതു വീണ വലതു കൊമ്പിന് പകരം കൃത്രിമ കൊമ്പ് പിടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. കൊമ്പ് പിടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി തൃശൂര്‍ ആന ചികിത്സാ കേന്ദ്രത്തിലെ ഡോ. പി ബി ഗിരിദാസും കോഴിക്കോട്ടെ ഡെന്റിസ്റ്റ് ഡോ. ജെറിഷും ഡോ. പത്മരാജും പ്രസാദിനെ പരിശോധിച്ചു. കൊമ്പ് അടര്‍ന്നുപോയ സ്ഥലത്ത് രൂപപ്പെട്ട പഴുപ്പ് എടുത്തു മാറ്റി.

ഇത് ഉണങ്ങിയ ശേഷം കൃത്രിമ കൊമ്പ് പിടിപ്പിക്കും. കാഴ്ചയില്‍ ഒറിജിനല്‍ കൊമ്പിനോടു കിടപിടിക്കുന്ന തരത്തിലുള്ളതായിരിക്കും കൃത്രിമ കൊമ്പ്. ഫൈബറില്‍ തീര്‍ക്കുന്ന ഭാരം കുറഞ്ഞ തരത്തിലുള്ള കൊമ്പാണു വച്ചുപിടിപ്പിക്കുകയെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിന് ചെലവു കണക്കാക്കിയിട്ടില്ല. ആനയുടെ മുറിവ് ഉണങ്ങിയ ശേഷം അളവെടുത്ത് കൃത്രിമ കൊമ്പ് പണിയും.കഴിഞ്ഞ മേയ് 18ന് ആണ് ആനയുടെ കൊമ്പ് പിഴുതു വീണത്. 2014ല്‍ മദപ്പാടിലായ പ്രസാദിന്റെ കൊമ്പിനു പരുക്കേറ്റിരുന്നു. ഇളകിപ്പോയ കൊമ്പിന് അന്നു ചികിത്സ നടത്തിയെങ്കിലും 6 കൊല്ലത്തിനു ശേഷം അത് ഇളകി വീഴുകയായിരുന്നു.

18.1 കിലോ ഗ്രാം തൂക്കമുള്ള കൊമ്പ്, ക്ഷേത്രം അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫോറസ്റ്റ് ഓഫിസര്‍മാരെത്തി ഏറ്റെടുത്തു. ഇത് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1992ല്‍ ചാലാട് ഉത്സവ കമ്മിറ്റി നടയിരുത്തിയത് മുതല്‍ തളാപ്പ് ക്ഷേത്രത്തിന്റെ ഭാഗമാണ് പ്രസാദ്. ക്ഷേത്രത്തിലെ ഉത്സവത്തിനു തിടമ്പേറ്റുന്നതു പ്രസാദാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT