പ്രതീകാത്മക ചിത്രം 
Kerala

'500 രൂപയുണ്ടോ?', രഹസ്യ കോഡ് ;'ഒന്നാംതീയതിക്കാരെ' തന്ത്രപൂര്‍വ്വം കുടുക്കി എക്‌സൈസ് 

സര്‍ക്കാര്‍ മദ്യവില്‍പനശാലകളും ബാറുകളും പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതികളിലാണ് അനധികൃത കച്ചവടം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : സംസ്ഥാനത്ത് ഡ്രൈഡേ ആയ ഒന്നാം തീയതി കൂടിയ വിലയ്ക്ക് മദ്യവില്‍പ്പന നടത്തിയിരുന്ന സംഘം എക്‌സൈസിന്റെ പിടിയിലായി. നഗരത്തില്‍ മദ്യവില്‍പ്പന നടത്തിയ മൂന്ന് 'ഒന്നാംതീയതിക്കാരെ' ആണ് തൃശൂര്‍ എക്‌സൈസ് റേഞ്ച് സംഘം തന്ത്രപരമായി കുടുക്കിയത്. തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ നിന്ന് കൂര്‍ക്കഞ്ചേരി തൊട്ടിപ്പറമ്പില്‍ ഷാജന്‍, നടത്തറ ബൈപാസിനു സമീപത്തുനിന്ന് മുരിയാടന്‍ തിമോത്തി, കൊഴുക്കുള്ളി ചാണ്ടിവീട്ടില്‍ റാഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

സര്‍ക്കാര്‍ മദ്യവില്‍പനശാലകളും ബാറുകളും പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതികളിലാണ് അനധികൃത കച്ചവടം. പുലര്‍ച്ചെ 3.30 മുതല്‍ കച്ചവടം സജീവമാകും. മാഹിയില്‍ നിന്നുള്ള 150 രൂപയുടെ മദ്യവും കെഎസ്ബിസി ഷോപ്പുകളിലെ 350 രൂപയുടെ മദ്യവും വാങ്ങി സ്‌റ്റോക്ക് ചെയ്ത് ഒന്നാംതീയതി 500 രൂപയ്ക്ക് വില്‍പ്പന നടത്തിവരികയാണ് ഇവരുടെ രീതി. 

ആവശ്യക്കാര്‍ കൂടുമ്പോള്‍ അതിന് അനുസരിച്ച് 800 രൂപ വരെ വിലയീടാക്കും. '500 രൂപയുണ്ടോ?' എന്ന പുത്തന്‍ കോഡ് ഉപയോഗിച്ചാണ് വരുന്നവര്‍ സ്ഥിരം ഉപഭോക്താവാണെന്ന് കച്ചവടക്കാര്‍ ഉറപ്പിക്കുന്നത്. രഹസ്യ കോഡ് മനസ്സിലാക്കി തൊഴിലാളികളുടെ വേഷത്തിലാണ് എക്‌സൈസ് സംഘം വില്‍പനക്കാരെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT