ജയപ്രകാശ്‌ 
Kerala

വീടിന് തീപിടിച്ചു, തീയണച്ചപ്പോള്‍ 63കാരന്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ 

ചെന്ത്രാപ്പിന്നിയില്‍ 63 കാരനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചെന്ത്രാപ്പിന്നിയില്‍ 63 കാരനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നേതാജി റോഡില്‍ ഏങ്ങൂര് വീട്ടില്‍ ജയപ്രകാശാണ് മരിച്ചത്. 

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അയല്‍വാസികളാണ്  വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. വീടിന് തീപിടിച്ചെന്ന് കരുതി ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. നാട്ടികയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തുറന്നു കിടന്നിരുന്ന ജനല്‍ പാളിയിലൂടെ വെള്ളമൊഴിച്ച് തീയണച്ചപ്പോഴാണ് ഒരാള്‍ കട്ടിലില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടത്. 

ഇരു നില വീട് പൂട്ടിയിട്ട നിലയിലായിരുന്നു.  വീടിന്റെ മുകളിലത്തെ വാതില്‍ പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. സംഭവ സമയം ജയപ്രകാശ് വീട്ടില്‍ തനിച്ചായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജയപ്രകാശിനെ വീടിന് മുന്നില്‍ കണ്ടിരുന്നതായി പറയുന്നു. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ജയപ്രകാശിന്റെ ഭാര്യ ഡോ.രഞ്ജിനി ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് ജയപ്രകാശ്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടിക ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ എ എല്‍ ലാസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT