Kerala

75 ഗർഭിണികളടക്കം 181 പേർ, ദുബൈയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി 

രക്താര്‍ബുദം ബാധിച്ച് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹവും വിമാനത്തിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. വൈകിട്ട് 6.25 നാണ് ദുബൈയില്‍നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 434 വിമാനം എത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. രക്താര്‍ബുദം ബാധിച്ച് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹവും വിമാനത്തിലുണ്ട്. 

ഗര്‍ഭിണികള്‍ക്ക് പുറമെ 35 രോഗികളും വിമാനത്തിലുണ്ട് ഇതില്‍ 28 പേരും ഗുരുതര രോഗങ്ങളോട് കൂടിയവരാണ്. വൈദ്യ പരിശോധനകൾക്കുശേഷം യാത്രക്കാരെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. രണ്ടാമത്തെ വിമാനം എഎക്സ് 538 യുഎഇ സമയം വൈകിട്ട് അഞ്ച് മണിക്ക് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പറക്കും.

ജൂണ്‍ മൂന്നാം തീയതി വരെയാണ് എയര്‍ ഇന്ത്യ എക്‌സപ്രസും എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ ആകെ 11 വിമാനങ്ങളിലായി 2,079 പേർ ഇന്ത്യയിലെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT