അടൂര്‍ പ്രകാശ് ഫെയ്സ്ബുക്ക്
Kerala

ആറ്റിങ്ങല്‍ ത്രില്ലറില്‍ അടൂര്‍ പ്രകാശ്, ഫോട്ടോ ഫിനിഷില്‍ ജയം; എല്‍ഡിഎഫ് ആലത്തൂരില്‍ ഒതുങ്ങി

അവസാന നിമിഷം വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവസാന നിമിഷം വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയെയാണ് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അടൂര്‍പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് വിജയിക്കുന്നത്.

ട്വിസ്റ്റുകള്‍ക്കൊടുവില്‍ 1708 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശ് ജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. അവസാന ലാപ്പ് വരെ ആര് ജയിക്കുമെന്ന ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഫോട്ടോ ഫിനിഷില്‍ അടൂര്‍ പ്രകാശിന്റെ വിജയം. ഇടയ്ക്കിടെ ലീഡ് ഉയര്‍ത്തിയാണ് അടൂര്‍പ്രകാശ് ക്യാമ്പിന്റെ നെഞ്ചിടിപ്പ് ജോയി വര്‍ധിപ്പിച്ചത്. അവസാന ലാപ്പില്‍ പൂവ്വച്ചല്‍, കുറ്റിച്ചല്‍ മേഖലകളാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. അടൂര്‍ പ്രകാശ് 3,22,884 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 3,071,33 വോട്ടാണ് നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് രംഗത്ത് തോല്‍വി അറിയാത്ത ചരിത്രത്തിന്റെ ഉടമയാണ് അടൂര്‍പ്രകാശ്.ഇതോടെ സംസ്ഥാനത്ത് ആലത്തൂരില്‍ മാത്രമായി എല്‍ഡിഎഫ് ഒതുങ്ങി. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ 19,587 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ആണ് എതിര്‍ സ്ഥാനാര്‍ഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

SCROLL FOR NEXT