ഫയല്‍ ചിത്രം 
Kerala

'ലാഭകരമല്ല'- എഐ ക്യാമറാ പദ്ധതിയിൽ നിന്നു പിൻമാറിയതിന്റെ കാരണം വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനിയുടെ സത്യവാങ്മൂലം

പദ്ധതിയിൽ നിന്നു കമ്പനിക്കു ലഭിക്കേണ്ട ലാഭ വിഹിതം 40ൽ നിന്നു 32 ശതമാനമാക്കി കുറച്ചിരുന്നു. ഇതു ലാഭകരമാകില്ലെന്നു കമ്പനിയുടെ സാമ്പത്തിക വിഭാ​ഗം ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി. പദ്ധതിയിൽ നിന്നു പിൻമാറിയതിന്റെ കാരണങ്ങൾ വിശദീകരിച്ചാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ നൽകിയ ഹർജിയിലാണ് ലൈറ്റ് മാസ്റ്ററിന്റെ സത്യവാങ്മൂലം.

പദ്ധതിയിൽ നിന്നു കമ്പനിക്കു ലഭിക്കേണ്ട ലാഭ വിഹിതം 40ൽ നിന്നു 32 ശതമാനമാക്കി കുറച്ചിരുന്നു. ഇതു ലാഭകരമാകില്ലെന്നു കമ്പനിയുടെ സാമ്പത്തിക വിഭാ​ഗം ചൂണ്ടിക്കാട്ടി. പദ്ധതിക്കായി തങ്ങൾ നിർദ്ദേശിച്ച ക്യാമറ വാങ്ങിയിരുന്നെങ്കിൽ ജീവനക്കാർക്ക് വേണ്ടിയുള്ള ചെലവ് കുറക്കാമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. 

പകരം വാങ്ങിയ ക്യാമറയുടെ പ്രവർത്തനക്ഷമതയിൽ തങ്ങൾ സംശയം ഉന്നയിക്കുകയും കൺസോർഷ്യത്തിലെ മറ്റു കമ്പനികളെ അറിയിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് പദ്ധതിയിൽ നിന്നു പിൻമാറിയത്. 75 ലക്ഷം രൂപ പദ്ധതിയിലേക്ക് നിക്ഷേപിച്ചു. എന്നാൽ ഈ തുക തിരികെ ലഭിച്ചില്ലെന്നും കമ്പനി സത്യവാങ്മൂലത്തിൽ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT