ആംബുലന്‍സില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നു  
Kerala

'ആംബുലന്‍സ് ചരക്കുവണ്ടിയാക്കി'; പാലക്കാട്ടെ സര്‍ക്കാര്‍ പ്രസ്സില്‍ നിന്നും സാധനങ്ങള്‍ എത്തിച്ചു; പഞ്ചായത്തിനെതിരെ പരാതി

തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാന്‍ ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ആംബുലന്‍സാണ് പഞ്ചായത്ത് അധികൃതര്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് പേപ്പറുകളും ബുക്കുകളും അച്ചടി പ്രസിദ്ധീകരണങ്ങളും ആംബുലന്‍സില്‍ പഞ്ചായത്തില്‍ എത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവറെ കൂടാതെ പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം.

പഞ്ചായത്തിന്റെ വാഹനം ദീര്‍ഘയാത്രക്ക് പറ്റില്ലെന്നും പുറത്തുനിന്ന് വാഹനം വിളിച്ചാല്‍ വലിത തുക ചെലാവാകുമെന്നതിനാലുമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നിയമവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തദ്ദേശവകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടര്‍, വൈക്കം ആര്‍ടിഒ എന്നിവര്‍ക്ക് തലയോലപ്പറഞ്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി.

Allegation that the ambulance was misused as a cargo vehicle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT