പ്രതീകാത്മക ചിത്രം 
Kerala

ആറ് വർഷമായി ഉപയോ​ഗിക്കുന്നത് മറ്റൊരു വണ്ടിയുടെ നമ്പർ; ഇരുചക്ര വാഹന ഉടമ ഒടുവിൽ കുടുങ്ങി

പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹയ്ദ്ദീൻ എന്നയാൾക്കായിരുന്നു. ഇയാളുടെ സ്കൂട്ടറിന്‍റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആലുവ നേതാജി റോഡിൽ വാടകക്കു താമസിക്കുന്ന ഞാറക്കൽ തേലപ്പിള്ളി സാബു (53) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടിന് റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. 

പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹയ്ദ്ദീൻ എന്നയാൾക്കായിരുന്നു. ഇയാളുടെ സ്കൂട്ടറിന്‍റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സാബുവിന്‍റെ തട്ടിപ്പ് പൊളിഞ്ഞത്. 

സുഹൃത്ത് കോയമ്പത്തൂരിലേക്ക് പോകാൻ നേരത്ത് ഏൽപ്പിച്ചതായിരുന്നു ബൈക്ക് എന്നാണ് പിടികൂടും എന്നായപ്പോൾ ഇയാൾ പറഞ്ഞത്. വീട് അന്വേഷിച്ചെത്തിയ പൊലീസിനോട് മറ്റൊരു വീട് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമം നടത്തി. 

2017 ൽ ആണ് സാബു ബൈക്ക് വാങ്ങിയത്. അന്നു മുതൽ ഈ നമ്പറാണ് ഇയാൾ ഉപയോഗിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എൽ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT