'ഡിജിറ്റല്‍ അറസ്റ്റ്' വഴി മുന്‍ കോളജ് അധ്യാപകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം പ്രതീകാത്മക ചിത്രം
Kerala

'ബന്ധു പൊലീസ് സൂപ്രണ്ട്', തിരിച്ച് ഭയപ്പെടുത്തി; ഡിജിറ്റല്‍ അറസ്റ്റ് പൊളിച്ച് മുന്‍ കോളജ് അധ്യാപകന്‍

'ഡിജിറ്റല്‍ അറസ്റ്റ്' വഴി മുന്‍ കോളജ് അധ്യാപകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: 'ഡിജിറ്റല്‍ അറസ്റ്റ്' വഴി മുന്‍ കോളജ് അധ്യാപകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജ് റിട്ട. പ്രഫസര്‍ വാഴപ്പള്ളി അശ്വതി ഭവനില്‍ പ്രഫ എസ് ആനന്ദക്കുട്ടന്‍ തട്ടിപ്പ് ശ്രമം പൊളിക്കുകയായിരുന്നു. ബന്ധു പൊലീസ് സൂപ്രണ്ടാണെന്നു പറഞ്ഞതോടെ തട്ടിപ്പുസംഘം പിന്‍വാങ്ങുകയായിരുന്നു.

തിങ്കളാഴ്ചയാണ് ആനന്ദക്കുട്ടനെ തട്ടിപ്പ് സംഘം ആദ്യം വിളിച്ചത്. ആനന്ദക്കുട്ടന്‍ മുംബൈയില്‍നിന്നു മലേഷ്യയിലേക്കു പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നും ഇതു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നും പാഴ്‌സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും വിളിച്ചയാള്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് ആനന്ദക്കുട്ടന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയതാകാമെന്നു തട്ടിപ്പുകാരന്‍ പറഞ്ഞു.

അപ്പോഴാണു പത്രങ്ങളില്‍ വന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് ഓര്‍മ വന്നത്. എന്തു വേണമെങ്കിലും ചെയ്‌തോളൂ, നിയമനടപടി നോക്കിക്കോളാം എന്നു പറഞ്ഞ് ആനന്ദക്കുട്ടന്‍ കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വിളിയെത്തി. ബന്ധു എസ്പിയാണെന്നു പറഞ്ഞതോടെ ഫോണ്‍ കട്ടായി. കോട്ടയം ജില്ലാ പൊലീസ് മുന്‍ മേധാവി എന്‍.രാമചന്ദ്രന്റെ ബന്ധുവാണ് ആനന്ദക്കുട്ടന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT