വെടിവെയ്പ്പ് നടന്ന കുണ്ടന്നൂരിലെ ബാറിന്റെ ദൃശ്യം 
Kerala

രണ്ടു റൗണ്ട് വെടിവെച്ചു, ആക്രമണം ഉണ്ടായത് നാലുമണിക്ക്; അറിയിച്ചത് രാത്രി, ബാര്‍ പൂട്ടി പൊലീസ് 

നഗരത്തെ ഞെട്ടിച്ച് കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ് നടത്തിയതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗരത്തെ ഞെട്ടിച്ച് കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ് നടത്തിയതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നതായി പൊലീസും അറിയിച്ചു.

ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് കുണ്ടന്നൂരിലെ ഒജീസ് കാന്താരി ബാറില്‍ വെടിവെയ്പ്പ് നടന്നത്. ഏഴുമണിയോട് മാത്രമാണ് ബാര്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്. മദ്യലഹരിയില്‍ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. ഇവര്‍ ചുമരിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിര്‍ത്തത്. ബാര്‍ പൊലീസ് പൂട്ടി. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെയ്പ്പിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പൊലീസ് ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവര്‍ ബാറിലെത്തിയത്. തുടര്‍ന്ന് ബില്‍ കൗണ്ടറില്‍ പണം നല്‍കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും പൊലീസ് പറയുന്നു. ഭിത്തിയില്‍ വെടിവച്ച് പരിഭ്രാന്തി പരത്തിയ ശേഷമാണ് ഇവര്‍ പുറത്തേയ്ക്ക് പോയതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT