വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ ബിജെപി, തലസ്ഥാനത്ത് സംഘര്‍ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ' ഇന്ത്യ; ദ മോദി ക്വസ്റ്റിയന്‍' പ്രദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

'
 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ' ഇന്ത്യ; ദ മോദി ക്വസ്റ്റിയന്‍' പ്രദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം തടയനായി ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറി. തുടര്‍ന്ന് പ്രവര്‍ത്തകകും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രദേശത്ത് കൂടിനില്‍ക്കുകയാണ്. 

അതേസമയം, വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ആരോപിച്ചു. ബിബിസി ഡോക്യുമെന്ററി രാജ്യദ്രോഹമാണെന്നും എവിടെ പ്രദര്‍ശിപ്പിച്ചാലും തടയുമെന്നും വിവി രാജേഷ് പറഞ്ഞു. 

മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ തള്ളിക്കയറാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഇരുകൂട്ടരും മുഖാമുഖം വന്നതോടെ, പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ശേഷം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കൊച്ചിയില്‍ കാലടി സര്‍വകലാശാലയിലും പ്രദര്‍ശനത്തിന് നേരെ പ്രതിഷേധമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

SCROLL FOR NEXT