ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

അച്ഛന്റെ പേര് എഴുതേണ്ട കോളമില്ലാത്ത ജനന രജിസ്‌ട്രേഷന്‍ ഫോമും വേണം: ഹൈക്കോടതി

കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗര്‍ഭിണിയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അച്ഛന്റെ പേര് എഴുതേണ്ട കോളമില്ലാത്ത ജനന രജിസ്‌ട്രേഷന്‍ ഫോമും വേണമെന്ന് ഹൈക്കോടതി. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗര്‍ഭിണിയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

വിവാഹിതരല്ലാത്ത സ്ത്രീകള്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ ജന്മം നല്‍കുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷനായി പിതാവിന്റെ പേര് ചേര്‍ക്കാനുള്ള കോളമില്ലാതെയുള്ള പ്രത്യേക അപേക്ഷ ഫോമും സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാരി എട്ട് മാസം ഗര്‍ഭിണി ആയതിനാല്‍ ഇക്കാര്യത്തില്‍ ഉടനടി നടപടി ഉണ്ടാവണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അച്ഛന്റെ പേര് എഴുതേണ്ട കോളം ഒഴിച്ചിടുന്നത് അമ്മയുടേയും കുഞ്ഞിന്റേയും അന്തസിനെ ബാധിക്കുന്നതാണെന്ന് ജസ്റ്റിസ് സതീന് നൈനാന്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിനും ജനന മരണ വിഭാഗം രജിസ്ട്രാറുമാര്‍ക്കുമാണ് നിര്‍ദേശം,. 

അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ ജനന രജിസ്‌ട്രേഷനുള്ള ഫോമില്‍ അച്ഛന്റെ പേരും രേഖപ്പെടുത്തണം എന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. 

എആര്‍ടി മാര്‍ഗത്തിലൂടെയാണോ ഗര്‍ഭിണിയായത് എന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കല്‍ രേഖയുടെ പകര്‍പ്പും വാങ്ങി വേണം പ്രത്യേക ഫോം നല്‍കാന്‍. സാങ്കേതിക വിദ്യയും കാലവുമെല്ലാം മാറുമ്പോള്‍ നിയമത്തിലും ചട്ടങ്ങളിലുമെല്ലാം മാറ്റം ഉണ്ടാകണം എന്നും കോടതി പരാമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT