പ്രതീകാത്മക ചിത്രം 
Kerala

ചാനൽ ചർച്ചകളിൽ സജീവമായ ബിജെപി നേതാവിനെ പ്രവർത്തകർ മർദ്ദിച്ചു; വിവാദമായതോടെ പരാതിയില്ലാതെ ഇരുപക്ഷവും 

പാലക്കാട് സ്വദേശിയായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദ്ദനമേറ്റത്

സമകാലിക മലയാളം ഡെസ്ക്


തൃശൂർ: ബിജെപി സംസ്ഥാന നേതാവിന് തൃശൂരിൽ മർദ്ദനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പാലക്കാട് സ്വദേശിയായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദ്ദനമേറ്റത്. ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ നേതാവിന്റെ തൃശൂർ കേന്ദ്രീകരിച്ചുള്ള​ പ്രവർത്തനങ്ങൾക്കെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം നേരത്തെ പരാതി നൽകിയിരുന്നു. 

തൃശൂർ വെസ്​റ്റ്​ സ്​റ്റേഷൻ പരിധിയിൽ നേതാവിന്റെ താമസസ്ഥലത്തെത്തിയായിരുന്നു മർദ്ദനം. ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാനായി വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ വാതിൽപ്പടിയിൽ കുടുങ്ങി പരിക്കേറ്റു. ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിച്ചിരുന്ന നേതാവ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെങ്കിലും താമസസ്ഥലം വിട്ടുനല്‍കിയിരുന്നില്ല. ശനിയാഴ്ച ഇവിടെ എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ്​ അടിയിൽ കലാശിച്ചതെന്നും​ സൂചനയുണ്ട്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

പോയ മുടി തിരിച്ചുവരും, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

ചാക്കോച്ചന് 'തൊലിക്കട്ടി' വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ദിവസവും 200 രൂപ വീതം എടുക്കാനുണ്ടോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

'സഭകളെ വീര്‍പ്പുമുട്ടിക്കുന്നു, ബില്‍ പുനഃപരിശോധിക്കണം'; എഫ്‌സിആര്‍എ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

SCROLL FOR NEXT