കത്തിയ കാര്‍, ജെംയിസ്‌കുട്ടി 
Kerala

കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് നിഗമനം

എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജിന്റേത് (49) ആണെന്ന് കുടുംബം തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജിന്റേത് (49) ആണെന്ന് കുടുംബം തിരിച്ചറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 3.45-ന് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാലേകാലോടെ തീ പൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു. ഇതിനുശേഷമാണ് കാറിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഫൊറന്‍സിക് ഉദ്യോഗസ്ഥരുടേയും പൊലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജെയിംസ് കുട്ടിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഇയാള്‍ രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. പൂര്‍ണ്ണമായും കത്തിയ കാറിനൊപ്പം ആധാരമടക്കമുള്ള രേഖകളും സ്വര്‍ണ്ണവും പണവും നശിപ്പിച്ചതായും സംശയമുണ്ട്.

സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 530ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ നടക്കും. ഭാര്യ ജോയിസ് മാമ്മൂട് തൂമ്പുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍. ആല്‍വിന്‍, അനറ്റ് (ഇരുവരും വിദ്യാര്‍ഥികള്‍).

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT