ടിഎന്‍ പ്രതാപനെ വിജയിപ്പിക്കമെന്നഭ്യര്‍ഥിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ 
Kerala

ടിഎന്‍ പ്രതാപനെ ജയിപ്പിക്കണം; തൃശൂരില്‍ ചുവരെഴുത്ത്; മായ്ക്കാന്‍ നിര്‍ദേശം

ചിഹ്നം മാത്രം വരയ്ക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്റെ പേരിലെഴുതിയ ചുവരെഴുത്ത് മായ്പിച്ച് ടിഎന്‍ പ്രതാപന്‍ എംപി. തൃശൂര്‍ വെങ്കിടങ്ങിലാണ് ടിഎന്‍ പ്രതാപനെ വിജയപ്പിക്കണമെന്ന രീതിയില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചിഹ്നം മാത്രം വരയ്ക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. 

തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ പ്രതാപന്‍ പ്രവര്‍ത്തകരെക്കൊണ്ട് മായ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ, സ്ഥാനാര്‍ഥികളുടെ പേര് എഴുതാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയതായും പ്രതാപന്‍ പറഞ്ഞു. 

ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിറ്റിങ് എംപിയെ വിജയിപ്പിക്കാനായി ചുവരെഴുത്ത് നടത്തിയത്. ജില്ലയില്‍ പ്രചാരണം തുടങ്ങാന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു. കോണ്‍ഗ്രസിനെ വിജയിപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുകയെന്നഴുതി ചിഹ്നം വരയ്ക്കാനും സ്ഥാനാര്‍ഥിയുടെ പേര് ഒഴിച്ചിടാനുമായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

SCROLL FOR NEXT