ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഏറ്റുവാങ്ങിയപ്പോള്‍ 
Kerala

കാരിത്താസ് ആശുപത്രിക്ക് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' അംഗീകാരം 

ഏറ്റവും  മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാരിത്താസ് ആശുപത്രിക്ക് 'ഗ്രേറ്റ്  പ്ലേസ്  ടു  വര്‍ക്ക്' അംഗീകാരം. പരിശോധനകളുടെയും , വിവിധ  സര്‍വേകളുടെയും അടിസ്ഥാനത്തില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റവും  മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. കേരളത്തില്‍ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി  ആശുപത്രിയാണ് കാരിത്താസ് .

ഒരു സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ തന്നെ അവരുടെ സന്തോഷം, സുരക്ഷ, അഭിമാനം, വിശ്വാസം, കൂട്ടായ്മ, ഒത്തൊരുമ തുടങ്ങിയവ സ്വയം സാക്ഷ്യപ്പെടുത്തുന്നതാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ   അംഗീകാരത്തിന്റെ മേന്മ. തൊഴില്‍ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശുപത്രി  ഡയറക്ടര്‍  ഫാ. ഡോ.  ബിനുകുന്നത്തിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം കൈമാറി.

ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ  അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ കാരിത്താസ് ആശുപത്രി മാനേജ്‌മെന്റ്  അങ്ങേയറ്റം അഭിമാനിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT