മൂന്നാർ: വണ്ടിപ്പെരിയാരിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ കരണത്തടിച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ക്ലാസിലിരുന്ന് ഡസ്‌കിൽ താളം പിടിച്ചെന്ന് ആരോപിച്ചായിരുന്നു അധ്യാപിക വിദ്യാർഥിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്‌തത്.
വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരിമേട് മജിസ്ട്രേറ്റിൻറെ നിർദ്ദേശ പ്രകരമാണ് വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെ കേസെടുത്തത്. ജ്യുവനൈസ് ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അധ്യാപികയ്‌ക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാർ സിഐ പറഞ്ഞു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സംഭവം. ക്ലാസിൽ ടീച്ചറില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്‌കിൽ കൊട്ടി ശബ്‌ദമുണ്ടാക്കി.ഇതിനിടെ അതുവഴി അധ്യാപിക ക്ലാസിൽ കയറി വിദ്യാർഥികളെ ശകാരിക്കുകയായിരുന്നു. ഡസ്‌കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് അധ്യാപിക കരണത്തടിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
വൈകുന്നേരം കരണത്ത് അടിയേറ്റ പാട് കണ്ട് അമ്മ ചോദിച്ചപ്പോഴാണ് അധ്യാപിക അടിച്ച വിവരം കുട്ടി പറയുന്നത്. വേദന മൂലം ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വന്നതോടെ മകനെ ആശുപത്രിയിൽ കാണിച്ചു. പരാതിയിൽ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെയും പൊലീസിലും പരാതി നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates