Rahul, Priyanka Gandhi  file
Kerala

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

എംഎല്‍എ ടി സിദ്ദിഖാണ് പരാതിക്കാരന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.

എംഎല്‍എ ടി സിദ്ദിഖാണ് പരാതിക്കാരന്‍. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പരസ്പരം സംശയിക്കുകയാണ് കെ സി വിഭാഗവും സതീശന്‍ അനുകൂലികളും. കോണ്‍ഗ്രസിലെ ചര്‍ച്ചയ്ക്കിടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷവിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ പ്രതിഷേധം ശക്തമാകുമെന്നായിരുന്നു പോസ്റ്ററിലെ സൂചന. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരന്‍ ആണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ടായിരുന്നു. രാഹുലിന്റേയും പ്രിയങ്കയുടേയും വിഡ്ഢിത്തരങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. വയനാടിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളില്‍ കുറിച്ചിരുന്നു.

Case filed over poster against Rahul and Priyanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ അഴിച്ചുപണി: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; സ്മൃതി ഇറാനിയും വസുന്ധര രാജയും തിരിച്ചെത്തി

ജോലിയോ വേതനമോ ലഭിച്ചില്ല, അടച്ചിട്ട മുറിയില്‍ ജീവിതം; സൗദിയില്‍ വിസ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 67 lottery result

ഡിവോഴ്‌സ് ചെയ്യാതെ വീണ്ടും വിവാഹം ചെയ്താല്‍ ശമ്പളത്തിന്റെ 20% കട്ട്; അസം സര്‍ക്കാര്‍

വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; ലാര്‍ജ് ക്യാപും മിഡ് ക്യാപും സ്‌മോള്‍ ക്യാപും തമ്മിലുള്ള വ്യത്യാസമെന്ത്?