മുഖ്യമന്ത്രി പിണറായി വിജയനുംഎപി സമസ്ത നേതാവ് ഖലീല്‍ ബുഖാരി തങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി 
Kerala

സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ച; എല്ലാ പുറത്തുപറയാന്‍ പറ്റില്ല; മുഖ്യമന്ത്രിയും സമസ്ത നേതാവും കൂടിക്കാഴ്ച നടത്തി

സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ചയായിരുന്നെന്നും എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങള്‍ കുടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുംഎപി സമസ്ത നേതാവ് ഖലീല്‍ ബുഖാരി തങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മലപ്പുറത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ചയായിരുന്നെന്നും എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങള്‍ കുടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഭരിക്കുന്നത് ആരാണെങ്കിലും അവരുമായി സൗഹൃദ ബന്ധം ഉണ്ട്. എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടക്കാറുണ്ട്. സൗഹൃദ ചര്‍ച്ചയില്‍ അങ്ങോട്ടും ഇങ്ങോട്ടും പലതും ചര്‍ച്ച ചെയ്യുമല്ലോ. എല്ലാം പുറത്ത് പറയാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ കല്യാണ സമയത്ത് മുഖ്യമന്ത്രി വന്നിട്ടുണ്ട്. എല്ലാ നോമ്പുതുറക്കും പോകാന്‍ ശ്രമിക്കാറുണ്ട്. സ്ഥിരമായി ആത്മബന്ധം എല്ലാ ഭരണകര്‍ത്താക്കളുമായും തങ്ങള്‍ നടത്താറുണ്ട്. സൗഹൃദബന്ധമെന്നേ അതിന് പറയാന്‍ കഴിയുകയുള്ളൂ. സൗഹൃദ സംഭാഷണങ്ങളിലെ കാര്യങ്ങളെല്ലാം പുറത്ത് പറയാനാവില്ലല്ലോയെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു. തങ്ങളുടെ നിലപാട് എല്ലാവര്‍ക്കും അറിയാമല്ലോ. തങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്, കക്ഷി രാഷ്ട്രീയമില്ല. നിലപാട് അതാത് സമയത്ത് ചര്‍ച്ച ചെയ്ത് അറിയിക്കുകയാണ് പതിവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

CM Pinarayi Vijayan Holds Discussions with AP Samastha Leader Sayyid Khalil-ul-Bukhari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

'ഗാസ, ജൂറിയുടേത് അസ്വസ്ഥതയുണ്ടാക്കുന്ന നിലപാട്'; ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ നിന്ന് പിന്മാറി അരുന്ധതി റോയ്

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ

ടൂത്ത് ബ്രഷ് എങ്ങനെ സൂക്ഷിക്കണം?

ടിവി കാണുന്നതിനിടെ ഫോൺ നോട്ടം; സെക്കൻഡ് സ്ക്രീനിങ് തലച്ചോറിനെ ബാധിക്കുന്നതിങ്ങനെ

SCROLL FOR NEXT