പ്രതീകാത്മക ചിത്രം 
Kerala

പരാതിക്കാരനെ വിലങ്ങു വെച്ച് കൈവരിയില്‍ കെട്ടി നിര്‍ത്തി മര്‍ദ്ദിച്ച സംഭവം : തെന്മല സിഐക്കെതിരെ നടപടി ; സസ്‌പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തി മർദ്ദിച്ചത് കാടത്തമാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ആളെ വിലങ്ങു വെച്ച് കൈവരിയില്‍ കെട്ടി നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ തെന്‍മല സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. 

തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് ഇന്ദിരാനഗറില്‍ രജനീവിലാസത്തില്‍ രാജീവിനാണ് ദുരനുഭവം നേരിട്ടത്. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതിന് പരാതി നല്‍കാനാണ് ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. 

പരാതിക്ക് നോട്ടീസ് ചോദിച്ചതിന് സിഐ വിശ്വംഭരന്‍ ആദ്യം ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും  പിന്നീട് വിലങ്ങ് അണിയിച്ച് തടഞ്ഞുവെച്ച് രാജിവിന്റെ കരണത്ത് അടിക്കുകയും ചെയ്തിരുന്നു. അമ്മയേയും സഹോദരനേയും വിളിച്ചുവരുത്തിയാണ് പിന്നീട് രാജീവിനെ വിട്ടയച്ചത്. 

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ, ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവിനെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സംഭവം വിവാദമായതോടെ, കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ എസ്പി ആവശ്യപ്പെട്ടു. ആരോപണം ശരിവെച്ച് ഡിവൈഎസ്പി മെയ് മാസം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിഐ വിശ്വംഭരനും കൂട്ടുനിന്ന എസ്‌ഐ ശാലുവിനുമെതിരെ ഒരു നടപടിയുമുണ്ടായില്ല. 

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രാജീവ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തിയത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാടത്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ആരോപണവിധേയരായ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനും കൂട്ടുനിന്ന എസ് ഐ ശാലുവും സര്‍വീസില്‍ തുടരുന്നത് ഞെട്ടിപ്പിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.

മേയ് 25ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസ് മാസം 22 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തെന്മല സിഐക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി