ഫയല്‍ ചിത്രം 
Kerala

അസാനി ഇന്ന് ദുര്‍ബലമായേക്കും, കോഴിക്കോട് മലയോരമേഖലയില്‍ കനത്തമഴ; തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട്, സംസ്ഥാനത്ത് 54% അധിക വേനല്‍ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റ് ഇന്നത്തോടെ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റ് ഇന്നത്തോടെ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോട്ടയത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയില്‍ കനത്തമഴയാണ് പെയ്തത്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. താമരശേരിയില്‍ മരംവീണ് വൈദ്യുതി ബന്ധം തകരാറിലായി.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. തീക്കോയ്, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞു. ഈരാട്ടുപേട്ട ടൗണ്‍ കോസ് വേ, കോളജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

തിങ്കള്‍ മുതല്‍ ചൊവ്വ രാവിലെ വരെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. കരിപ്പൂരിലും (5.86 സെന്റിമീറ്റര്‍) കോഴിക്കോട്ടുമാണു (4.73 സെന്റിമീറ്റര്‍) കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ വരെ 54% അധിക വേനല്‍ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT