ഫയല്‍ ചിത്രം 
Kerala

തീവ്ര ന്യൂനമർദം: മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടറും ഉയർത്തും, ജാഗ്രതാ നിർദ്ദേശം

നാളെ രാവിലെ എട്ട് മണിയോടുകൂടിയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒരു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയതിന് പുറമെയാണ് ഇത്. നാളെ രാവിലെ എട്ട് മണിയോടുകൂടിയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക. 

മുന്നു ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് അധിവസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

മലങ്കരഡാമിന്റെ മുന്നു ഷട്ടറുകളും (ഷട്ടർ 3, 4, 5) 50 സെ.മീ. വീതം ഉയർത്തി ജലം പുഴയിലേയ്ക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിതീവ്ര മഴ ഉണ്ടാവുകയാണെങ്കിൽ ഷട്ടറുകൾ ആവശ്യാനുസരണം ഘട്ടം ഘട്ടമായി ഒരു മീറ്റർ വരെ ഉയർത്തി നിയന്ത്രിതമായ അളവിൽ ജലം പുഴയിലേയ്ക്ക് ഒഴുക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് മൈക്ക് അനൗൺസ്മെന്റിലൂടെയും പ്രാദേശിക മാധ്യമങ്ങൾ മുഖേനയും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അടിയന്തിര സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ സേന നിർദ്ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

SCROLL FOR NEXT