ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന പ്രതീകാത്മക ചിത്രം
Kerala

ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) മൂന്ന് ശതമാനം വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) മൂന്ന് ശതമാനം വര്‍ധന. ഡിഎ കണക്കാക്കുന്നതിനുള്ള മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ വാര്‍ഷിക ശരാശരി 392.83 പോയിന്റില്‍ നിന്ന് 400.92 പോയിന്റായി ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ വര്‍ധനയായ മൂന്ന് ശതമാനം അടുത്ത മാസം പ്രഖ്യാപിച്ചേക്കും.

3 ശതമാനം വര്‍ധനയോടെ, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ഡിഎ 53% ആയും സംസ്ഥാന ജീവനക്കാരുടേത് 31% ആയും ഉയരേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കഴിഞ്ഞ ജൂണ്‍ വരെ ബാധകമായ 50% ഡിഎ പൂര്‍ണമായി അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ വരെയുള്ള 9% ഡിഎ ആണ് ഇപ്പോഴും ലഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ വര്‍ധന ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ മുതല്‍ ആകെ 7 ഗഡുക്കളായി 22% ഡിഎ കുടിശികയാകുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഡിഎ ഉടനെങ്ങും ലഭിക്കാനിടയില്ല. 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ അനുവദിച്ച 2% ഡിഎയുടെ കുടിശികയും നല്‍കിയിട്ടില്ല. ഡിഎ അനുവദിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

SCROLL FOR NEXT