ശബരിമല , ഫയല്‍ചിത്രം 
Kerala

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല മീനമാസ പൂജയ്ക്കും ഉത്സവത്തിനും എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തിവിടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ പ്രതിദിനം 15,000 ഭക്തര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ശബരിമല ഉത്സവം ഇന്ന് കൊടിയേറി. പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. 17ന് പള്ളിവേട്ടയും 18ന് പമ്പയില്‍ ആറാട്ടും നടക്കും. വിര്‍ച്വല്‍ ക്യു ബുക്ക് ചെയ്യാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 മുതല്‍ 19 വരെ മീനമാസ പൂജകളും നടക്കും. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT