രാമന്‍പിള്ളയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ദിലീപ്‌ 
Kerala

'സത്യത്തിന്റെ വിധി'; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച ജഡ്ജ്‌മെന്റാണ് ഉണ്ടായതെന്ന് രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടതി വിധിക്ക് പിന്നാലെ അഭിഭാഷകന്‍ രാമന്‍ പിളളയുടെ വീട്ടിലെത്തി ഉമ്മവച്ച് കാലില്‍തൊട്ട് വന്ദിച്ച് നടന് ദിലീപ്. കേസില്‍ നടന്‍ ദീലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വെറുതെവിട്ടു. സ്വന്തം വിവാഹജീവിതം തകര്‍ന്നതിന് കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി അവരോട് വൈരാഗ്യം തീര്‍ക്കാന്‍ മുഖ്യപ്രതികളെ കൂട്ടുപിടിച്ച് ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.

സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച ജഡ്ജ്‌മെന്റാണ് ഉണ്ടായതെന്ന് രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നെന്നും രാമന്‍പിള്ള പറഞ്ഞു. കേസില്‍ ആരും കൂറുമാറിയിട്ടില്ല. പൊലീസിന് അനുകൂലമായ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും അത് പിന്നീട് തിരുത്തുകയുമായിരുന്നു. ദിലീപിനെ ഉള്‍പ്പെടുത്തിയത് ആസൂത്രിതമായിരുന്നെന്നും രാമന്‍പിള്ള പറഞ്ഞു.

വിധിക്ക് പിന്നാലെ, 9 വര്‍ഷത്തെ നിയമയുദ്ധത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി ദിലീപ് നന്ദി അറിയിക്കുകയും ചെയ്തു. 'എന്റെ കൂടെനിന്ന കുടുംബാംഗങ്ങളോടും എന്റെ സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും ആത്മാര്‍ഥമായി നന്ദി പറയുന്നു. എനിക്കറിയാത്ത എന്നെ കണ്ടിട്ടുപോലുമില്ലാത്ത ഒരുപാട് ആളുകള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ നന്ദി.'

'ഈ നിയമയുദ്ധത്തില്‍ 9 വര്‍ഷത്തോളം എന്നെ ഡിഫന്‍ഡ് ചെയ്ത രാമന്‍പിള്ള വക്കീലിനോട് ഞാന്‍ എന്റെ ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കും. അതുപോലെ അദ്ദേഹത്തോടൊപ്പമുള്ള അഡ്വക്കേറ്റ് സുജേഷ് മേനോന്‍, കോളജില്‍ എന്റെ സീനിയറായിരുന്ന ഫിലിപ് ടി വര്‍ഗീസ്, അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സ്, ശുഭ, നിത്യ തുടങ്ങിയ മറ്റ് ജൂനിയേഴ്‌സ്, സുപ്രീംകോടതിയിലെ മുകുള്‍ റോഹത്ഗി, പ്രഗ്യ, വംശി തുടങ്ങി എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. അതുപോലെ എന്നെ സപ്പോര്‍ട്ട് ചെയ്ത് 9 വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാടാളുകള്‍ ഉണ്ട്. അവരുടെ പേരുകള്‍ എടുത്ത് പറഞ്ഞാല്‍ തീരില്ല. അവര്‍ വിവിധ മേഖലകളിലുള്ളവരാണ്. അവരോടെല്ലാം നന്ദി. ഒരുപാട് ഒരുപാട് സന്തോഷം.'

മഞ്ജു വാരിയര്‍ 'ക്രിമിനല്‍ ഗൂഢാലോചന' എന്ന് പറഞ്ഞിടത്താണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു. 'അന്നത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി ഈ കേസിലെ മുഖ്യപ്രതിയെയും ജയിലില്‍ ഉണ്ടായിരുന്ന അയാളുടെ കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഈ പൊലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. ചില മാധ്യമങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പൊലീസ് സംഘം ഈ കള്ളക്കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ജീവിതവും എല്ലാം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്'- ദിലീപ് കൂട്ടിച്ചേര്‍ത്തു.

Dileep arrives at Raman Pillai's house and greets him by touching his feet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

19-ാം വയസില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ശത്രുക്കളുടെ തലയറുത്ത് ഫുട്‌ബോള്‍ കളി; ആരാണ് ധുരന്ദറിലെ അക്ഷയ് ഖന്നയുടെ റഹ്മാന്‍ ഡകെയ്ത്?

ദിലീപേട്ടനെപ്പോലെ ഒരാള്‍ ഇത് ചെയ്യില്ല, വിധിയില്‍ സന്തോഷം; തിരിച്ചെടുക്കല്‍ അമ്മ തീരുമാനിക്കുമെന്ന് ലക്ഷ്മിപ്രിയ

ഭാര്യ പിണങ്ങിപ്പോയി, മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ചുകൊന്നു; 33കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT