പ്രതീകാത്മക ചിത്രം  ഫയല്‍
Kerala

നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ടു; കഞ്ചാവ് ലഹരിയില്‍ ഭീതി പരത്തി ഡ്രൈവിങ്; കോട്ടയത്ത് ദമ്പതികള്‍ അറസ്റ്റില്‍

നിരവധി വാഹനങ്ങളില്‍ ഇടിച്ചേശേഷം നിര്‍ത്താതെ പോയ ഇവരുടെ കാര്‍, പൊലീസ് ക്രെയിന്‍ റോഡിനു കുറുകെ നിര്‍ത്തിയാണ് പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കഞ്ചാവ് ലഹരിയില്‍ വാഹനമോടിച്ച് ഭീതി പരത്തിയ ദമ്പതികള്‍ അറസ്റ്റില്‍. കായംകുളം സ്വദേശി അരുണ്‍, കര്‍ണാടക സ്വദേശിയായ ഇയാളുടെ ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്താണ് സംഭവം.

നിരവധി വാഹനങ്ങളില്‍ ഇടിച്ചേശേഷം നിര്‍ത്താതെ പോയ ഇവരുടെ കാര്‍, പൊലീസ് ക്രെയിന്‍ റോഡിനു കുറുകെ നിര്‍ത്തിയാണ് പിടികൂടിയത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എംസി റോഡില്‍ കോട്ടയം മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇവര്‍ അതീവ അപകടകരമായി വാഹനമോടിച്ചത്.

അശ്രദ്ധമായി ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം പൊലീസ്, പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ ക്രെയിന്‍ കുറുകെയിട്ട് കാര്‍ തടഞ്ഞാണ് ഇവരെ പിടികൂടിയത്. പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തില്‍നിന്ന് ഇറക്കിയത്.

പിടിയിലായ സമയത്ത് ഇവര്‍ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതി കഞ്ചാവ് ഉപയോഗിച്ച് അക്രമാസക്തയായിരുന്നു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൂടെ ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കീഴടക്കിയത്. വിശദമായ പരിശോധനയില്‍ ഇവരുടെ കാറില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT