കാട്ടാന 
Kerala

പുറത്ത് ആനക്കലി, ഓടിയെത്തി സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍, അയ്യന്‍കുന്നിനെ വിറപ്പിച്ച് കാട്ടാന

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അയ്യന്‍കുന്നിനെ വിറപ്പിച്ച കാട്ടാന ആക്രമണത്തിനിടെ ഓടിയെത്തി സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍. ഇന്നലെ രാവിലെ 5 മണിയോടെയാണ് ഒറ്റയാന്‍ അങ്ങാടിക്കടവ് പഞ്ചായത്തംഗം ഓരത്തേല്‍ ബിന്ദു ഷാജിയുടെ വീട്ടുമുറ്റത്ത് എത്തിയത്. വാണിയപ്പാറ, അങ്ങാടിക്കടവ്, കുമന്‍തോട്, വലിയപറമ്പുംകരി എന്നിവിടങ്ങളിലൂടെ പകല്‍ മുഴുവനും ആന ഓടുകയായിരുന്നു. നാട്ടുകാരും വനപാലകരും ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആന ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങി. ഇതിനിടെ നിരവധി നാശനഷ്ടങ്ങളും ആനയുണ്ടാക്കി.

സത്യപ്രത്ജ്ഞയ്ക്ക് ശേഷം ഇന്നലെ ആനയെ തുരത്താന്‍ തദ്ദേശ സ്ഥാനപങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികളും എത്തിയിരുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തു. അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കലക്ടര്‍ ഇന്ന് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെയാണ് ആനയെ ഇന്ന് പുലര്‍ച്ചെയോടെ വനത്തിലേക്കു തുരത്താനായത്.

ജില്ലാ പഞ്ചായത്തംഗം ജയ്‌സണ്‍ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിന്‍സ് മാത്യു, മനോജ് എം.കണ്ടത്തില്‍, പഞ്ചായത്തംഗം ബിന്ദു ഷാജി തുടങ്ങിയവരും ആനയെ തുരത്തുന്നതിന് നേതൃത്വം നല്‍കി. ആന ഉള്‍ക്കാട്ടിലേക്കു പോയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ആന വീണ്ടും കാടിറങ്ങാതിരിക്കാന്‍ വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

Elephant rampage in Kannur caused widespread panic and damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

ഇന്ത്യയെ തോൽപ്പിച്ചു, വല്ലപ്പോഴും സംഭവിക്കുന്നത്! കൗമാരക്കാരുടെ കിരീട നേട്ടം വൻ ആഘോഷമാക്കി പാകിസ്ഥാൻ (വിഡിയോ)

ഐ ടി ഐ വിദ്യാർത്ഥികളുടെ ഫീസ് റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം

മദർ തെരേസ സ്‌കോളർഷിപ്പ്: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 15000 രൂപ        

SCROLL FOR NEXT