നയന 
Kerala

'മോനെ കൊണ്ടുപോകാൻ ധൈര്യമില്ല, എന്നോട് ക്ഷമിക്കണം'; എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച്

ഏഴു വയസ്സുള്ള മകൻ സിദ്ധാർഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു നയന ജീവനൊടുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; എഫ്സിഐ ഉദ്യോ​ഗസ്ഥ ​ഗോഡൗണിനുള്ളിൽ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച്. കഴിഞ്ഞ ദിവസമാണ് ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളർ എം.എസ്.നയനയെ (32) ഓഫിസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു വയസ്സുള്ള മകൻ സിദ്ധാർഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു നയന ജീവനൊടുക്കിയത്. 

 ‘‘ഞാൻ പോവുകയാണ്. മോനെ കൊണ്ടുപോകാൻ ധൈര്യമില്ല. മോൻ എന്നോട് ക്ഷമിക്കണം’’ എന്നായിരുന്നു നയനയുടെ അവസാന വാക്കുകൾ. മുറിയിൽ ഉണ്ടായിരുന്ന രജിസ്റ്റർ ബുക്കിനുള്ളിൽ നിന്നാണ് കത്ത് ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. 

ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജാണ് നയനയുടെ ഭർത്താവ്. മകൻ:സിദ്ധാർഥ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

അസഹനീയമായ ചൂട്, വെയിലത്ത് വാടാതിരിക്കാൻ ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

എപ്പോഴും ഫോണില്‍; പതിനായിരത്തിലേറെ ഫോളോവേഴ്‌സ്; ഭര്‍ത്താവിന് സംശയം; ഒടുവില്‍ കൊലപാതകം

വേനൽ കടുത്തു, ചെറുനാരങ്ങ വില കുതിച്ചുയരുന്നു; കിലോയ്ക്ക് 240 രൂപ വരെ

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര; ഗംഗ എക്‌സ്പ്രസ് വേ മോദി നാടിന് സമര്‍പ്പിച്ചു

SCROLL FOR NEXT