പ്രതീകാത്മക ചിത്രം 
Kerala

താന്‍ മരിച്ചാല്‍ മകള്‍ ഒറ്റയ്ക്ക് ആയിപ്പോകുമോയെന്ന് ഭയം ; അതിരറ്റ സ്‌നേഹം ; ഒമ്പതു വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്ന അമ്മ റിമാന്‍ഡില്‍

മകളോടുള്ള അകമഴിഞ്ഞ സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു വാഹിദ നല്‍കിയ മൊഴിയെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : താന്‍ മരിച്ചാല്‍ മകള്‍ ഒറ്റയ്ക്ക് ആയിപ്പോകുമോയെന്ന ഭയമാണ്, കണ്ണൂരില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടുത്താന്‍ അമ്മയെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ അമ്മ വാഹിദയെ കോടതി റിമാന്‍ഡ് ചെയ്തു. മകളോടുള്ള അകമഴിഞ്ഞ സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു വാഹിദ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. 

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വാഹിദ, പ്രമേഹം ഉള്‍പ്പെടെ തന്റെ അസുഖങ്ങളെപ്പറ്റി അമിത ഉത്കണ്ഠ പുലര്‍ത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് താളിക്കാവ് കുഴിക്കുന്ന് റോഡിലെ രാജേഷിന്റെ മകള്‍ അവന്തികയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

ഭര്‍ത്താവ് രാജേഷിനെ വീടിന് പുറത്താക്കി വാഹിദ വാതില്‍ അകത്തു നിന്നു പൂട്ടുകയും തുടര്‍ന്ന് മകളുമായി മുറിയ്ക്കകത്തു കയറി വാതില്‍ അടയ്ക്കുകയുമായിരുന്നു. രാജേഷും ബന്ധുക്കളും വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ അവന്തിക കിടപ്പുമുറിയിലെ കട്ടിലില്‍ ബോധമറ്റു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം പയ്യാമ്പലത്തു സംസ്‌കാരം നടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT