വിഡിയോ സ്ക്രീൻഷോട്ട് 
Kerala

ലൈസന്‍സില്ല, രാസവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായി; ഫറൂക്കിൽ തീപിടിച്ച പെയിന്റ് ​ഗോഡൗണിനെതിരെ കേസെടുത്തു 

ലൈസന്‍സില്ലാതെ അനധികൃതമാണ് പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഫറോക്കില്‍ ഇന്നലെ തീപിടുത്തമുണ്ടായ സ്ഥാപനത്തിനെതിരെ കേസെടുത്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് കേസ്. അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.
 
രാസവസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സില്ലാതെ അനധികൃതമാണ് പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവ അപകടകരമായ രീതിയിലാണ് സൂക്ഷിച്ചിരുന്നതെന്നും വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തി. ഏതൊക്കെ തരത്തിലുള്ള രാസവസ്തുക്കളാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടിത്തമുണ്ടായതിന് പിന്നിലെ കാരണം കണ്ടെത്താനും ഫോറന്‍സിക് സംഘമടക്കം ഇന്ന് ഗോഡൗണ്‍ പരിശോധിക്കും. 

പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ട് അഞ്ചരയോടെ തിന്നര്‍ ടാങ്കിനു തീപിടിച്ചതിന് പിന്നാലെ കെട്ടിടമാകെ തീപടരുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT