G Sudhakaran ഫയല്‍/ എക്‌സ്പ്രസ്‌
Kerala

'75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം; പിണറായിക്ക് വയസ്സായില്ലേ?'

അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍. താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നതെന്നും അതിനുള്ള അടവും തന്ത്രവും അറിയാമെന്നും ജി സുധാകരന്‍ മറുപടി നല്‍കി.

'പുന്നപ്ര- വയലാര്‍ സമരകാലത്ത് തെങ്ങില്‍ കയറി നടന്നവര്‍ ഇന്നു വലിയ സ്വാതന്ത്ര്യസമര സേനാനിയായി നടക്കുന്നു. എനിക്ക് ചരിത്രബോധമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടത്. പിണറായിയ്ക്ക് വയസ്സായില്ലേ?ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ട് എന്തായി? സജി ചെറിയാന്‍ ഒരു കൊച്ചു മുതലാളിയാണ്. അഞ്ചു പഞ്ചായത്തുകള്‍ ബിജെപിക്ക് കൊടുത്തു. ടേം വ്യവസ്ഥ വന്നത് എന്നെപ്പോലുള്ളവരെ മാറ്റാനാണെന്ന് അന്ന് പലരും പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഇന്ന് എനിക്ക് അത് ബോധ്യമായി. ഞാന്‍ യുഡിഎഫ് സ്വതന്ത്രനല്ല. യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രനാണ്'- സുധാകരന്‍ പറഞ്ഞു.

G Sudhakaran against Chief Minister Pinarayi Vijayan's remarks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 630 lottery result

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം