ഉത്തേജക മരുന്ന് വിവാദം: സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നിഷേധിച്ച ടിയാനയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ ഫെയ്‌സ്ബുക്ക്
Kerala

ഉത്തേജക മരുന്ന് വിവാദത്തില്‍ ജോലി നിഷേധിച്ചു; ടിയാനയ്ക്ക് പ്രത്യേക പരിഗണനയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്ന കായികതാരങ്ങള്‍ ഒരു ഘട്ടത്തിലും സ്‌പോര്‍ട്‌സ് ക്വാട്ട നിയനത്തിന് അര്‍ഹരല്ലെന്നാണു നിലവിലെ നിയമം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാഫ് ഗെയിംസ് മെഡല്‍ ജേതാവ് ടിയാന മേരി തോമസിന് സ്പോട്സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കായികനേട്ടങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം. എല്‍ ഡി ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലും അനുവദിക്കും

ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച താരമാണ് ടിയാന. 2011ല്‍ ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ടത് ഉയര്‍ത്തിയാണ് 2010 സാഫ് ഗെയിംസ് ജേതാവിന് ജോലി നിഷേധിച്ചിരുന്നത്.

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്ന കായികതാരങ്ങള്‍ ഒരു ഘട്ടത്തിലും സ്‌പോര്‍ട്‌സ് ക്വാട്ട നിയനത്തിന് അര്‍ഹരല്ലെന്നാണു നിലവിലെ നിയമം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇതില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്ന് പൊതുഭരണ വകുപ്പിന് മന്ത്രിസഭ നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തിനും സംസ്ഥാനത്തിനുമായി നിരവധി മെഡലുകള്‍ നേടിയ, പിന്നാക്ക ജീവിത സാഹചര്യമുള്ള തനിക്ക് പ്രത്യേക പരിഗണനയില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിയാന മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്കോ?; ആര് വന്നാലും മെച്ചം, സ്വാഗതം ചെയ്ത് മുസ്ലീംലീഗ്

സഹയാത്രികയുടെ ബെര്‍ത്തിന് മുന്നില്‍ മൂത്രമൊഴിച്ചു, ജുഡീഷ്യല്‍ ഓഫീസറുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നത്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

വടകരയിലെ ഫ്‌ലാറ്റ് ആരുടേത്? ഉത്തരം നല്‍കാതെ കെ സി വേണുഗോപാല്‍

പോക്കുവരവ് ചെയ്ത് നല്‍കാനായി കൈക്കൂലി വാങ്ങി; മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

'കറുത്ത്, മെലിഞ്ഞ നീ സുന്ദരിയല്ല, ആര് കല്യാണം കഴിക്കാനാ?'; മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയെന്ന് തെളിയിക്കാനെന്ന് മീനാക്ഷി ചൗധരി

SCROLL FOR NEXT