Kerala Assembly Election 2026  
Kerala

Kerala Election 2026:കനത്ത പോളിങ്: കേരളം വിധിയെഴുതി, ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാലാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും ആരോപണ വിവാദങ്ങള്‍ക്കുമൊടുവില്‍ വിധിയെഴുതി കേരളം. കനത്ത ചൂടിനെ അവഗണിച്ച് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വോട്ടിങ് കുതിച്ചു. പല ഇടങ്ങളിലും പോളിങ് 80 ശതമാനം കടന്നു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.

പോളിങ്ങിന്റെ അഞ്ചു മണിവരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പോളിങ് ശതമാനം 75 കടന്നു. ഒമ്പത് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം പോളിങ് പോളിങ് 78.21 ശതമാനമാണ്. 2021-ലേതിനേക്കള്‍ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളില്‍ വോട്ടര്‍മാര്‍ വരിയിലാണ്.

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ സ്വാഭാവിക വര്‍ധനവുണ്ടാകാം. ഇനി 25 നാള്‍ മുന്നണികള്‍ക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

കേരളത്തേക്കാള്‍ കൂടുതല്‍ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകള്‍ പ്രകാരം അസമില്‍ 84.42 ശതമാനവും പുതുച്ചേരിയില്‍ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയര്‍ന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: കനത്ത പോളിങ്, 78.21 ശതമാനം പോളിങ്

'പ്രബുദ്ധ കേരളത്തിന് നന്ദി'

വോട്ട് ചെയ്തു മടങ്ങുന്നതിനിടെ വഹനാപകടം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കനത്ത പോളിങ്ങോടെ കേരളം വിധിയെഴുതി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഒന്നായി തുടരാന്‍ ഒപ്പം നിന്നതിന് നന്ദി'; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

SCROLL FOR NEXT