Kochi Metro Rail Kochi Metro Rail
Kerala

ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

കൊച്ചി കോർപ്പറേഷനോട് നടപടിക്രമങ്ങൾ വ്യക്തമാക്കാൻ ഹൈക്കോടതി നിർദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന അപകടക്കെണികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. കൊച്ചി കോർപ്പറേഷന് കീഴിലുള്ള വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള 3.10 കിലോമീറ്റർ വരുന്ന സഹോദരൻ അയ്യപ്പൻ റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്. ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചത്. മെട്രോ തൂണുകളുടെ അടിത്തറയായ പൈൽ ക്യാപ്പുകൾക്ക് സമീപം റോഡ് നിരന്തരമായി താഴ്ന്നുപോകുന്നതും ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

കൊച്ചി മെട്രോ റെയിൽ ഇടനാഴികളിലെ റോഡിൻറെ അപകടകരമായ അവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന് കോടതി നേരത്തെ തന്നെ അന്ത്യശാസനം നൽകിയിരുന്നു. മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് പുനരുദ്ധാരണം സാങ്കേതികമായി ഏറെ സങ്കീർണ്ണവും ഭാരിച്ചതുമായ ജോലിയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി കോർപ്പറേഷന് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത് പൂർത്തിയാക്കാനാകില്ലെന്ന് പ്രദേശം പരിശോധിച്ച വിദഗ്ധ സമിതി ജൂലൈ 9-ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം സമിതി നിർദ്ദേശിച്ചത്.

ഇതേത്തുടർന്ന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ നിലപാട് അറിയിക്കാൻ ആഗസ്റ്റ് 7-ന് ഹൈക്കോടതി ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ജിഎസ്ടി ഉൾപ്പെടെ 10 കോടി രൂപയാണ് മെട്രോ തൂണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങളടക്കം പുനരുദ്ധരിക്കാൻ വിദഗ്ധ സമിതി കണക്കാക്കിയത്. നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനുള്ള ഭരണപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക അനുവദിക്കാൻ ധനവകുപ്പ് സമ്മതിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ഫണ്ട് അനുവദിച്ച പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി. മെട്രോ തൂണുകൾക്ക് സമീപമുള്ള റോഡ് ഉപരിതലം ശാസ്ത്രീയമായി ബലപ്പെടുത്തി പുനർനിർമ്മിക്കുന്നതോടെ യാത്രക്കാരുടെ ജീവന് ഭീഷണിയായ മെട്രോ പാതയിലെ കുഴികൾക്കും തകർച്ചകൾക്കും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Prompted by the persistent intervention of the Kerala High Court, the State government has formally decided to sanction Rs 10 crore to the Kochi Municipal Corporation to rectify the chronic, hazardous sinking of road surfaces surrounding Kochi Metro rail pillars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വെള്ളിയാഴ്ച എസ്ബിഐ യുപിഐ സേവനം തടസ്സപ്പെടും

ശ്രീകൃഷ്ണ ജയന്തി തലമുറകളെ ഒന്നിപ്പിക്കുന്ന ഭക്തിയുടെയും സംസ്കാരത്തിന്റെയും ആഘോഷം; വ്രതം എങ്ങനെ?

കൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ അവസരം!

ബീറ്റ്റൂട്ട് വീട്ടില്‍ വിളയിക്കാം; ഇങ്ങനെ നട്ടാല്‍ 70 ദിവസത്തില്‍ വിളവെടുക്കാം

'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി; നമ്മള്‍ നന്നായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം'