തിരുവനന്തപുരം സെക്രട്ടേറിയറ്റ്‌/ ഫയല്‍ ചിത്രം 
Kerala

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍; വിലക്കി സര്‍ക്കാര്‍ ഉത്തരവ്, ലംഘിച്ചാല്‍ നടപടി

സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനക്കാരുടെ വീട്ടിലെ മാലിന്യങ്ങള്‍ സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ജീവനക്കാര്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റ് വളപ്പിലെ മാലിന്യക്കുട്ടയില്‍ നിക്ഷേപിക്കുന്നത് പതിവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്. സെക്രട്ടേറിയറ്റ്, അനക്‌സ് 1, 2 എന്നിവ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സെല്‍ ആണ് ഉത്തരവിറക്കിയത്. 

മാലിന്യം തരംതിരിക്കുമ്പോള്‍ വീട്ടിലെ മാലിന്യം ജീവനക്കാര്‍ വേസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ശുചീകരണ ജോലിക്കാര്‍ പറയുന്നു. ജീവനക്കാര്‍ ഈ പ്രവൃത്തി നിര്‍ത്തണമെന്നും, അല്ലെങ്കില്‍ വേസ്റ്റ് ബിന്‍ സിസിടിവി പരിധിയില്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

കൊതുകു വളര്‍ത്താനിടയാക്കുന്ന തരത്തില്‍ ചില ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇതും അവസാനിപ്പിക്കണമെന്നും ഹൗസ് കീപ്പിങ്ങ് സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT