ലയണല്‍ മെസി  എക്സ്
Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ എത്ര ചെലവ് വരും?; കണക്ക് ഇങ്ങനെ

ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണ്‍ മെസിയും കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത് മലയാളിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണ്‍ മെസിയും കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത് മലയാളിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. സ്‌പോണ്‍സര്‍ പണമടച്ചാല്‍ അര്‍ജന്റീന ടീമിന് കേരളത്തില്‍ എത്തുന്നതിന് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് മന്ത്രിയുടെ വാക്കുകള്‍.വരുന്ന ആഴ്ചയോടെ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല എന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി പറഞ്ഞു.

അതിനിടെ കേരളത്തിലേക്ക് മെസിയും ടീമും വരാന്‍ എത്ര ചെലവ് വരുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കേരളത്തിലേക്ക് മെസിയയെയും ടീമിനെയും കൊണ്ടുവരാന്‍ ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏകദേശം 77 കോടി രൂപ അഡ്വാന്‍സായി നല്‍കണം. ഇത് അടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡിസംബര്‍ 24നാണ് കരാര്‍ ആയത്. മൂന്ന് മാസമോ 45 ദിവസമോ ആയിരുന്നു അഡ്വാന്‍സ് തുക അടയ്‌ക്കേണ്ട കാലാവധി. നിലവില്‍ കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും തുകയടയ്ക്കാന്‍ വൈകിയാല്‍ പെനാല്‍റ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

SCROLL FOR NEXT