കൊച്ചിയില്‍ വീടുകളില്‍ വെള്ളം കയറിയവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു/ ചിത്രം: പിടിഐ 
Kerala

13 ജില്ലകളിൽ കാറ്റും മഴയും തുടരും, മുന്നറിയിപ്പ്;  കേന്ദ്ര കാലാവസ്ഥ വകുപ്പ്  

പത്തനംതിട്ട ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. പത്തനംതിട്ട ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലും ഇപ്പോഴും ശക്തമായ കാറ്റും മഴയുമുണ്ട്. കാസർ​ഗോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. പല വീടുകളും തകർന്നു. കോവിഡ് സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും ദുഷ്കരമായി തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ തീരദേശത്ത് കടൽക്ഷോഭം ശക്തമാണ്. പൊന്നാനി, താനൂർ മേഖലകളിൽ കടൽഭിത്തി തകർന്നു വെള്ളം കയറി.

ആലപ്പുഴയിലും കോട്ടയും അതിശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അപ്പർ കുട്ടനാടും കുട്ടനാടും വലിയ വെള്ളപ്പൊക്കത്തിലാണ്. വീടുകളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ മറ്റു പകർച്ച വ്യാധി രോഗങ്ങൾ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക; ശാന്തവും ആശ്വാസകരവുമായ ദിവസം

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

SCROLL FOR NEXT