representative image-AI IMAGE 
Kerala

ജീവകാരുണ്യമാകാം, വിളിച്ചുപറഞ്ഞ് നാട്ടുകാരെ അറിയിക്കണ്ട, ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് നിയമലംഘനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കിയശേഷം അതിന്റെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതു വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

വിഷയം മൂന്നാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥിന്റെ നിര്‍ദേശം.

ഓഗസ്റ്റ് 18ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. സഹായം സ്വീകരിക്കുന്നവരുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നതായി സഹീര്‍ ചാലില്‍

നല്‍കിയ പരാതിയിലാണു നടപടി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭയം കാരണം, സഹായം ആവശ്യമുള്ളവര്‍പോലും അതുസ്വീകരിക്കാന്‍ മടിക്കുന്നെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

It could be charity, spreading pictures and videos is a violation of the law

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

ഇന്ത്യന്‍ റെയില്‍വേയില്‍ ഹരിത വിപ്ലവം: ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും; പ്രത്യേകതകള്‍ അറിയാം

പങ്കാളിയെ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു, ഒന്നും നടന്നില്ല; വിവാഹബ്യൂറോയ്ക്ക് പിഴയിട്ട് ഉപഭോക്തൃഫോറം

യമാല്‍ പരിക്കിന്റെ പിടിയില്‍? ലോകകപ്പ് ഫൈനലിന് മുന്‍പ് സ്‌പെയിന്‍ ക്യാമ്പില്‍ ആശങ്ക

വഖഫ് ബോര്‍ഡിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍