ചികിത്സ കിട്ടാതെ മരിച്ച ഫാത്തിമ 
Kerala

ഫാത്തിമയുടെ കുടുംബത്തില്‍ മൂന്ന് ദുരൂഹമരണങ്ങള്‍; അന്വേഷണത്തിന് പൊലീസ്

ഇതേ കുടുംബത്തില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പൊലീസ്. കുട്ടിയുടെ കുടുംബത്തില്‍ നേരത്തെ നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പനി ബാധിച്ച ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് അബ്ദുല്‍ സത്താറും മന്ത്രവാദം നടത്തിയ ബന്ധു ഉവൈസും അറസ്റ്റിലായിരുന്നു.

രോഗത്തിന് ശാസ്ത്രീയ ചികിത്സ നല്‍കാത്തതാണ് ഫാത്തിമയുടെ മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് മന്ത്രവാദിക്കെതിരെ ചുമത്തിയിരിക്കുന്നത്. രക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ പാലിക്കാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പെണ്‍കുട്ടിയുടെ പിതാവ് സത്താറിനെ അറസ്റ്റ് ചെയ്തത്.

ഫാത്തിമയുടെ പിതൃസഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രവാദിക്കെതിരെ ഇയാളുടെ ബന്ധു തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രവാദം നടന്നെന്ന് ബോധ്യമായതിനാല്‍ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമെഡി ആക്ട് കേസില്‍ ചുമത്തുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഇതേ കുടുംബത്തില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT