ഫയല്‍ ചിത്രം 
Kerala

കണ്ണൂർ ജയിലിൽ റെയ്ഡ്; പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതി പീതാംബരൻ അടക്കം മൂന്നു പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യ പ്രതി പീതാംബരൻ ഉൾപ്പെടെ മൂന്നു പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സിപിഎം ലോക്കൽ കമ്മിറ്റി അം​ഗമായ എ പീതാംബരൻ.

കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ 24 പ്രതികളാണുള്ളത്. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനും പ്രതിപ്പട്ടികയിലുണ്ട്. ഇരുപത്തി ഒന്നാം പ്രതിയാണ് കുഞ്ഞിരാമൻ.  രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകങ്ങളെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT