ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ ഫയല്‍ ചിത്രം 
Kerala

കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന്‍ ബുധാനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജാരാകും

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജാരാകും. ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാരജാകും. ജുലൈ 13ന് ശേഷം ഏതു ദിവസം വേണമെങ്കിലും ഹാജരാകാമെന്ന് കെ സുരേന്ദ്രന്‍ പൊലീസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ സുരേന്ദ്രന്‍ എത്തും. 

നേരത്തെ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ അസൗകര്യം അറിയിച്ചിരുന്നു. പരാതിക്കാരനായ ധര്‍മരാജനുമായുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് വിവരങ്ങള്‍ അറിയാനാണ് വിളിച്ചു വരുത്തുന്നത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേസന്വേഷണവുമായി പൂര്‍ണായും സഹകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

അതിനിടെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ സുരേന്ദ്രന് എതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്നതില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഈ നിയമപ്രകാരം സുരേന്ദ്രന് എതിരെ കേസെടുക്കണമെന്ന് ആെവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ പൊലീസിന് രണ്ടാമതും പരാതി നല്‍കിയ സാഹചര്യത്തിലാണ് നീക്കം. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുരേന്ദ്രന് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

SCROLL FOR NEXT