ഉദയഭാനു, വീണാ ജോർജ് /ഫയൽ 
Kerala

കെപി ഉദയഭാനു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; വീണാജോര്‍ജും പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയില്‍

അഞ്ചു പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സെക്രട്ടറി പദത്തില്‍ ഉദയഭാനുവിന്റെ മൂന്നാമൂഴമാണ്. ജില്ലാ കമ്മിറ്റിയില്‍ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി അംഗബലം 34 ആയി ഉയര്‍ത്തി. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുന്‍ എഐസിസി അംഗവും മുന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന അഡ്വ. പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. ഇവരടക്കം അഞ്ചു പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുള്ളത്. 

ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങള്‍

വീണാ ജോര്‍ജ്, പീലിപ്പോസ് തോമസ്, അഡ്വ. എസ് മനോജ്, ലസിത നായര്‍, പി ബി സതീഷ് കുമാര്‍, എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ഏഴുവര്‍ഷം മുമ്പ് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസ്, അടുത്തിടെ ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

നാലുപേരെ ഒഴിവാക്കി

ജില്ലാ കമ്മിറ്റിയില്‍ നിന്നും നാലുപേരെ ഒഴിവാക്കി. ടികെജി നായര്‍, അമൃതം ഗോകുലന്‍, പ്രകാശ് ബാബു, ജി അജയകുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. മുതിര്‍ന്ന നേതാവായ ടികെജി നായരുടെ ഭാര്യ നിര്‍മ്മലദേവിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാന്നി ഏരിയാസെക്രട്ടറി പി പ്രസാദിനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

സിജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഓ കേരളത്തിന് ആമ മുട്ട എന്നായിരുന്നല്ലേ; ട്രോളിൽ നിറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു'വെന്ന് സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ്?; അതിവേഗ റെയിലുമായി ഇ ശ്രീധരന്‍ മുന്നോട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT