ഇപി ജയരാജന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം 
Kerala

'അടിക്കാന്‍ വരുമ്പോള്‍ കാലുണ്ടോ കൈയുണ്ടോ എന്നൊക്കെ നോക്കാനാവുമോ?' വിഡിയോ

വിഡി സതീശനോ സുധാകരനോ പോയി തല്ലു കൊള്ളട്ടെ. അവരാരും ഉണ്ടാവില്ലല്ലോ. വടി കാണുമ്പോ തന്നെ അവര്‍ ഓടുമല്ലോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പൊലീസ് ലാത്തിച്ചാര്‍ജിന്റെ നേരത്ത് കാലുണ്ടോ കൈയുണ്ടോ എന്നൊന്നും നോക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു. നവകേരള സദസ്സിനു നേരെ പ്രതിഷേധം ഉയര്‍ത്തിയ ഭിന്നശേഷിക്കാരനു മര്‍ദനമേറ്റത്തിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിക്കുന്നത് ഭിന്നശേഷിക്കാരന്‍ ചെയ്യേണ്ട പണിയാണോയെന്ന് ജയരാജന്‍ ചോദിച്ചു. ആരാണ് അതിനു പിന്നിലെന്നാണ് നോക്കേണ്ടത്. നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനാണ്? എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഈ കൊടുംക്രൂരത ചെയ്യുന്നത്?

വിഡി സതീശനോ സുധാകരനോ പോയി തല്ലു കൊള്ളട്ടെ. അവരാരും ഉണ്ടാവില്ലല്ലോ. വടി കാണുമ്പോ തന്നെ അവര്‍ ഓടുമല്ലോ. സ്ത്രീകളെയൊക്കെ കൊണ്ടുവന്ന് ഇത്തരത്തില്‍ അക്രമ പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതു നല്ല ശീലമല്ലെന്ന് ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT